"അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം"
-ശ്രീ നാരായണ ഗുരു-



സ്വഭവനങ്ങളിൽ സ്വൈര്യമായി ജീവിക്കാനുള്ള മനുഷ്യാവകാശം ലംഘിച്ച് പൊതുജനങ്ങളെ ദ്രോഹിക്കാൻ ഭരണഘടന പ്രകാരം ആർക്കും അവകാശമില്ല


1 സർക്കാർ ഭൂമി കൈയ്യേറ്റം
തിരുവനന്തപുരം, ആറ്റിപ്ര, പൗണ്ട്കടവ്, Sy. No. 168/2 ൽ പെട്ട സർക്കാർ ഭൂമി നാട്ടുകാർ ചേർന്ന് 1995 ന് മുൻപ് കൈയ്യേറി വേലികൾ കെട്ടി തെങ്ങും വാഴയും ചെടികളും മരങ്ങളും ഒക്കെ നട്ടു, എന്നാൽ പോലീസ് എല്ലാവരേയും ഒഴിപ്പിച്ചു. അതിന് ശേഷം 1999 ൽ ഗുരുവിന്റെ പ്രതിമ വച്ചിട്ട് തെങ്ങും മരങ്ങളും വച്ചവൻ ഇപ്പോൾ തേങ്ങ വെട്ടുന്നു, തെങ്ങിന്റെ ചുവട് കിളച്ച് വളമിടുന്നു, പുതിയ തെങ്ങിൻ തൈകൾ നടുന്നു.
സർക്കാർ ഭൂമി അതിക്രമിച്ച് കൈയ്യേറി, നിയമ സാധുത ഇല്ലാത്ത കള്ള പ്രമാണം1a സ്വന്തം പേരിൽ ചമച്ച്, നാട്ടുകാരെയും പോലീസിനേയും കബളിപ്പിച്ച്, പഞ്ചായത്ത്/കോർപ്പറേഷൻ അനുമതി ഇല്ലാതെയാണ് അനധികൃത ഗുരുമന്ദിരം1b നിർമ്മിച്ചതെന്ന സത്യം വെളിച്ചത്ത് വന്നതോടെ, സർക്കാർ ഭൂമി കൈയ്യേറി തെങ്ങും വാഴയും ചെടികളും മരങ്ങളും നട്ട നാട്ടുകാർ വിഡ്ഡികളും ഗുരുവിന്റെ പ്രതിമ വച്ചിട്ട് സർക്കാർ ഭൂമി കൈയ്യേറി തെങ്ങും മരങ്ങളും നട്ടവൻ ബുദ്ധിമാനും ആയി.

സർക്കാർ ഭൂമിയിൽ തെങ്ങ് കൃഷി1c നടത്തി ആദായമെടുക്കാൻ അവകാശം ആർക്ക്?
2 ഉദ്ഘാടനം ചെയ്യാതെ പോയി
സുപ്രസിദ്ധ സിനിമാതാരം ശ്രീ. തിലകനെ ഉദ്ഘാടനത്തിനായി ക്ഷണിച്ച് കൊണ്ടുവന്നു. തദവസരത്തിൽ, ശ്രീ. തിലകൻ
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരുദേവന്റെ വചനം പറഞ്ഞിട്ട്, ഞാൻ ഒരു കലാകാരനാണ് എനിക്ക് ജാതിയും മതവും ഇല്ല, നിങ്ങൾ എന്നെ ക്ഷണിച്ചത് ഞാൻ ഈഴവൻ ആയതു കൊണ്ടാണെങ്കിൽ അത് നിങ്ങൾ ചെയ്ത ഒന്നാമത്തെ തെറ്റ്.
“നമുക്ക് ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് ആവശ്യം” എന്നാണ് ഗുരുദേവൻ പറഞ്ഞിട്ടുള്ളത് അതിന് വിരുദ്ധമായി നിങ്ങൾ ഈ ആരാധനാലയം ഉണ്ടാക്കിയത് രണ്ടാമത്തെ തെറ്റ്.
“മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്” എന്ന് ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമായി ഈ ഇരിക്കുന്നവർ അത് ചെയ്യുന്നത് മൂന്നാമത്തെ തെറ്റ്.
അതിനാൽ ഈ ഗുരുമന്ദിരം ഞാൻ ഉദ്ഘാടനം ചെയ്യുന്നില്ല. പിന്നെ ഈ സമിതി ഭാവിയിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷയോടെ സമിതി ഞാൻ ഉദ്ഘാടനം ചെയ്യുന്നു, എന്ന് പറഞ്ഞ് ശ്രീ. തിലകൻ ഗുരുമന്ദിരം ഉദ്ഘാടനം ചെയ്യാതെ പോയി.
3 ഗുരുദേവ നിന്ദ
ഗുരുദേവന്റെ തത്വങ്ങളും ഉപദേശങ്ങളും ശ്രീ. തിലകൻ പറഞ്ഞിട്ടും, ആയതിന് തെല്ലും വില കൽപ്പിക്കാതെ ഗുരുദേവന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും ജനദ്രോഹവും തുടർന്നു. അന്യവസ്തു അതിക്രമിച്ച് കൈയ്യറി അനുവാദമില്ലാതെ അനധികൃത നിർമ്മാണം നടത്തി പ്രതിമ കൊണ്ട് വച്ചാൽ അത് ഗുരുമന്ദിരം ആവില്ല.

അന്യവസ്തു അതിക്രമിച്ച് കൈയ്യേറി കുടിയിരിക്കുക എന്ന അധർമ്മവും അനീതിയും ഗുരുദേവൻ ഒരിക്കലും ചെയ്യില്ല,
അതിന് വിരുദ്ധമായി ചെയ്തത് തെറ്റും ഗുരുദേവ നിന്ദയും ആകുന്നു. ആദ്യത്തെ ഉൽസവത്തിന് വേണ്ടി പിരിച്ച പണം ധൂർത്തടിച്ച ശേഷം ആത്മഹത്യ ചെയ്യേണ്ടിവന്ന കമ്മിറ്റി ഖജാൻജി മുതൽ ബന്ധപ്പെട്ടവരെ ദുർമരണങ്ങളും അകാലമരണങ്ങളും ദുരിതങ്ങളും വേട്ടയാടുന്നു. എന്നിട്ടും ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈക്കലാക്കാമെന്ന വ്യാമോഹവും, അഹങ്കാരവും, മർക്കടമുഷ്ടിയും കാരണം ഇവർക്ക്, ചെയ്തുപോയ തെറ്റ് തിരുത്താനോ പാപമോചനം നേടാനോ കഴിയുന്നില്ല. ക്രമ നമ്പർ  21  കൂടി കാണുക.

ഈ സമിതി കാരണം വളരെയേറെ കുട്ടികളുടെ ഭാവി നശിച്ചിട്ടുണ്ട്, മറ്റുകുട്ടികൾ മര്യാദയ്ക്ക് അവരുടെ വീടുകളിലിരുന്ന് പാഠങ്ങൾ പഠിക്കുമ്പോൾ ഇവർ വാശിയോടെയും വൈരാഗ്യത്തോടെയും കുട്ടികളെ നിയമവിരുദ്ധ ശബ്ദ മലിനീകരണം3a ഉണ്ടാക്കാൻ പ്രേരണ ചെലുത്തി, നാസിക് ധോൾ, പടക്കം, സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്ക് എന്നിവയുമായി തെരുവിലിറക്കി അവരുടെ ഭാവി തകർക്കുന്നു. രക്ഷാകർത്താക്കൾക്ക് പോലും ആ കുട്ടികളെ നിയന്ത്രിക്കാൻ ആവുന്നില്ല. കഷ്ടം! ഒരു കുടുംബത്തിന് സർക്കാർ ഭൂമി കൈക്കലാക്കാൻ വേണ്ടി സ്വന്തം ഭാവി തകർക്കുന്ന പാവം കുട്ടികൾ.

SNDP ശാഖയുടെ അംഗീകാരമോ പൊതുജന പിന്തുണയോ ഇല്ലാത്ത ഈ അനധികൃത ഗുരുമന്ദിരം സർക്കാർ ഭൂമിയിൽ ഉണ്ടാക്കിവച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുകയാണ് ഒരു കുടുംബം.
4 പോലീസിൽ പരാതി
ബഹു. സുപ്രീം കോടതി നിരോധിച്ച കോളാമ്പികൾ ഉപയോഗിച്ച് നടത്തിയ ശബ്ദ മലിനീകരണം നിർത്തണമെന്ന് നേരിട്ട് പറഞ്ഞിട്ട് ഫലമൊന്നും ഉണ്ടാവാത്തതിനാൽ 29.7.2002 ന് തുമ്പ പോലീസ് സ്റ്റേഷനിൽ പരാതി4a നൽകേണ്ടിവന്നു.
ഒപ്പം Gazette Notification4b ന്റെ പകർപ്പും നൽകി. എന്നാൽ കോൺസ്റ്റബിൾ മൂത്ത് പ്രൊമോഷൻ നേടിയ അന്നത്തെ SI, എതിർ കക്ഷികളോടൊപ്പം നിൽക്കുകയും എനിക്ക് ഇവിടെ നിന്നും ഓടേണ്ടിവരുമെന്ന് പറയുകയും ചെയ്തു.
അതിന് ശേഷം ഗുരുമന്ദിരം സമിതിക്കാരെ സ്റ്റേഷനിൽ വിളിപ്പിച്ച് ശബ്ദം കുറയ്ക്കാൻ പറഞ്ഞപ്പോൾ സമ്മതിച്ചെങ്കിലും വാക്ക് പാലിച്ചില്ല.
അതിനാൽ 18.11.2002 ന് വീണ്ടും പരാതി നൽകേണ്ടിവന്നു. അതിന്റെ പ്രതികാരമായി, 27.11.2002 ന് എന്റെ വീട്ടിലെ ഹാളിൽ എന്റെ വളരെ അടുത്ത ബന്ധുവും ഞാനും സംസാരിച്ച് കൊണ്ട് ഇരിക്കുന്നത് കണ്ടപ്പോൾ മാനഹാനിയുണ്ടാക്കാൻ ഗൂഡാലോചന നടത്തുകയും, അങ്ങനെ സമിതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാമെന്ന വ്യാമോഹത്താൽ, എന്നെ കള്ള കേസിൽ കുടുക്കാൻ SI യുമായി കൂട്ട് ചേർന്ന് ശ്രമിക്കുകയും, അടുത്ത ബന്ധുക്കളാണെന്ന് ബോദ്ധ്യമായപ്പോൾ നടപടിയൊന്നും എടുക്കാനാവാതെ പോകാൻ പറയുകയും ചെയ്തു.

ഒറ്റയ്ക്ക് താമസിക്കുന്ന ആളുടെ വീട്ടിൽ ആരും പോകാൻ പാടില്ലെന്ന് വിലക്കുന്ന ഒരു നിയമവും നിലവിൽ ഇല്ല.

ഞാൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുകയോ, എന്റെ വീട്ടിൽ വരുന്നവർ പരാതി പറയുകയോ ചെയ്തിട്ടില്ല. എന്നിട്ടും എന്നെ കള്ളകേസിൽ കുടുക്കാനും ഉപദ്രവിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ശ്രമിക്കുന്നു.

എന്നെ ചതിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പ്രതികാരമായി “പബ്ലിക് റോഡിൽ നിന്ന് ഉച്ചത്തിൽ തങ്ങളിൽ അസഭ്യവാക്കുകൾ വിളിച്ചുപറഞ്ഞ് പൊതുജനോപദ്രവം നേരിടുവിപ്പിക്കുന്നത് സാക്ഷി മുതൽവരാൽ കാണപ്പെട്ടു” എന്ന ഒരിക്കലും ചെയ്യാത്ത കുറ്റം കളവായി ആരോപിച്ച്, 8 മാസങ്ങൾക്ക് ശേഷം കള്ള പെറ്റി കേസ്4c ചമച്ച് അയച്ചു. അതിൽ എനിക്കെതിരെ നിന്ന കള്ള സാക്ഷി ആരാണെന്ന് കാണുക.

ആ SI ചെയ്ത അന്യായത്തിനെതിരെ (1) Hon. CM, (2) DGP, (3) City Police Commissioner, (4) Human Rights Commission, (5) Legislative Assembly Petitions Committee, (6) Addl. Director of Police-Inteligence, (7) Asst. Inspector General of Police-Public Grievance Cell, (8) SP Special Cell. എന്നിവർക്ക് പരാതികളും, കേരള കൗമുദി പത്രത്തിൽ (12.8.2003, പേജ്-6) വാർത്തയും4d പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അവിഹിത പ്രൊമോഷൻ നേടിയ ആ SI യെ പാറശാലയിലേക്ക് സ്ഥലം മാറ്റി.
5 സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി
27.12.2002 ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി കോളാമ്പികൾ ഉപയോഗിച്ചുള്ള ശബ്ദ മലിനീകരണം അവസാനിപ്പിച്ചു.
6 വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം
13.4.2007 ന് ഉത്സവത്തിന്റെ മറവിൽ എന്നെ മന:പൂർവ്വം ദ്രോഹിക്കാൻ വേണ്ടി എന്റെ വീടിന് മുന്നിൽ ഉച്ചഭാഷിണികൾ കൊണ്ടുവന്ന് അടുക്കി വയ്ക്കുകയും, അത് എന്റെ വീട്ടിന് മുന്നിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞപ്പോൾ ഗുരുകുമാറിനോടൊപ്പം വന്ന ശ്രീറാം രതീഷ് എന്നോട് 2 ദിവസം സഹിച്ചേ പറ്റൂ അല്ലെങ്കിൽ സഹാറാ മരുഭൂമിയിൽ പോയി ഒറ്റയ്ക്ക് താമസിച്ചോളാൻ പറയുകയുമാണ് ചെയ്തത്, അതിനാൽ പോലീസിൽ പരാതി നൽകുകയും തുമ്പ പോലീസ് എത്തിയെങ്കിലും നിയമാനുസൃതമായ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ശംഖുമുഖം ACP ക്ക് പരാതി നൽകുകയും, വൈകുന്നേരം ഉച്ചഭാഷിണികൾ മാറ്റുകയും ചെയ്തു.
അതിന്റെ പ്രതികാരമായി ഉത്സവം കഴിഞ്ഞ് 15.4.2007 ന് സംഘം ചേർന്ന് എന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. ഉടൻ പോലീസിനേയും ബന്ധുക്കളേയും അറിയിക്കുകയും മെഡിക്കൽ കോളേജ്, കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുകയും മുറിവുകളിൽ തയ്യൽ ഇട്ട് പിറ്റേ ദിവസം വിടുകയും ചെയ്തു. കുറ്റക്കാർക്ക് സഹായി ആയി നിന്ന അന്നത്തെ SI. പൃധ്വിരാജ് എന്റെ മൊഴി എടുക്കാനോ FIR രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ല. അതിനാൽ 17.4.2007 ന് ബഹു. മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചു. 24.4.2007 ന് എന്റെ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് അയക്കുകയും, അവിടെ നിന്നും മെഡിക്കൽ കോളേജ് CI ക്ക് അയക്കുകയും അവിടെ കുറ്റക്കാരെ വിളിപ്പിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കുറ്റക്കാരെ രക്ഷിക്കാൻ ആൾക്കാർ എത്തി, ഒരു കുറ്റവും ചെയ്യാത്ത എന്നോടൊപ്പം നിൽക്കാൻ മാത്രം ആരും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പാർട്ടിക്കാരും CI യും ഒത്തുതീർപ്പാക്കാൻ വലിയ ശ്രമം നടത്തിയെങ്കിലും ഞാൻ വഴങ്ങിയില്ല, അങ്ങനെ മനസ്സില്ലാമനസ്സോടെ തുമ്പ SI പൃധ്വിരാജിന് ഷമ്മി, ശ്രീകാന്ത് @ കുഞ്ഞുമോൻ, ശ്രീജിത്ത് @ കൊച്ചനി എന്നിവർക്കെതിരെ FIR 72/20076a (IPC Sec. 452, 324, 506(ii), r/w 34) CC 753/2007 കേസ് എടുക്കേണ്ടിവരുകയും ബോധപൂർവ്വം എന്നെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു, എങ്കിലും പ്രതികൾക്ക് 4 വർഷം വക്കീൽ ഫീസും ചെലവാക്കി കോടതി കയറേണ്ടിവന്നു. മറ്റൊരു പ്രതിയായ ഉണ്ണിയെ ഗുരുകുമാർ പേര് തെറ്റിച്ച് പറഞ്ഞ് രക്ഷിച്ചു, പക്ഷേ ദുർമരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. സഹാറാ മരുഭൂമിയിൽ പോയി ഒറ്റയ്ക്ക് താമസിച്ചോളാൻ പറഞ്ഞവനെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വച്ച് അതേ മെഡിക്കൽ കോളേജ് CI. V. Suresh ഉം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത വാർത്ത6a 17.8.2007 ലെ കേരള കൗമുദിയിൽ വരുകയും ചെയ്തു. ഈ ഗുരുമന്ദിരത്തിൽ വച്ച് നടന്ന ഒരേയൊരു കല്ല്യാണത്തിന് ഗുരുദേവന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചതിനാൽ അത് തുടരാൻ മറ്റാരും തയ്യാറായില്ല.
7 വൈദ്യുതി കണക്ഷൻ സ്ഥിരമായി വിഛേദിച്ചു
സർക്കാർ ഭൂമി കൈയ്യേറിയാണ് ഗുരുമന്ദിരം ഉണ്ടാക്കിയതെന്ന വിവരം 5.12.2009 ന് ആറ്റിപ്ര വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ചു.
അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്ന വിവരം 4.2.2010 ന് തുമ്പ പോലീസിൽ നിന്ന് ലഭിച്ചു.
ആറ്റിപ്ര പഞ്ചായത്ത്/കോർപ്പറേഷൻ ൽ നിന്ന് അനുമതി വാങ്ങാതെയാണ് ഗുരുമന്ദിരം ഉണ്ടാക്കിയതെന്ന വിവരം 18.5.2010 ന് ആറ്റിപ്ര സോണൽ ഓഫീസിൽ നിന്ന് ലഭിച്ചു.
അവശ്യമായ രേഖകൾ ഒന്നും സമർപ്പിക്കാതെ നിയമവിരുദ്ധമായാണ് വൈദ്യുതി കണക്ഷൻ നേടിയതെന്ന വിവരം 25.10.2010 ന് KSEB കുളത്തൂർ സെക്ഷനിൽ നിന്ന് ലഭിച്ചു.
രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ 5.3.2010 ന് അനധികൃത ഗുരുമന്ദിരത്തിന് അവിഹിതമായി നൽകിയ വൈദ്യുതി കണക്ഷൻ വിഛേദിച്ചു. എന്നാൽ 45 ദിവസങ്ങൾക്ക് ശേഷം അഴിമതിയിലൂടെ വീണ്ടും കണക്ഷൻ നൽകുകയും, അതിനെതിരെ ബഹു. ലോകായുക്ത കോടതിയിൽ കേസ് ഫൈൽ ചെയ്ത് എതിർകക്ഷികളായ (1) AE KSEB Kulathoor Section, (2) Sri. K. Prasannan, (3) Attipra Village Officer, (4) Revenue Officer Attipra Zonal, (5) Secretary Trivandrum Corporation എന്നിവരുമായി 4 വർഷം പൊരുതി ഉത്തരവ്7a നേടി വൈദ്യുതി കണക്ഷൻ സ്ഥിരമായി വിഛേദിച്ചു.
8 അനുവാദമില്ലാതെ ഉച്ചഭാഷിണി വച്ചതിന് പോലീസ് കേസ്
മകര വിളക്കിന്റെ മറവിൽ അനുവാദമില്ലാതെ ഉച്ചഭാഷിണി വച്ചതിന് 17.11.2011 ന് പോലീസ് FIR 698/20118a (IPC Sec. 77(b) r/w 121) കേസ് രജിസ്റ്റർ ചെയ്യുകയും താക്കോലുകളും പ്രമാണവും8a പോലീസിന്റെ കസ്റ്റഡിയിൽ ആവുകയും ചെയ്തു.
9 കുറ്റക്കാർക്ക് കൂട്ടുനിന്ന SI ക്ക് 1250 രൂപ പിഴ
താക്കോലുകളും പ്രമാണവും പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കവേ കാണിക്കപ്പെട്ടി തുറന്ന് പണം വാരിയതിനേയും അഴിമതിയിലൂടെ താക്കോലുകൾ തിരികെ നൽകിയതിനേയും പറ്റി ചോദിച്ചപ്പോൾ SI. രതീന്ദ്രകുമാറിന് ശരിയായ വിവരം നൽകാൻ കഴിയാതെ വരുകയും വിവരാവകാശ കമ്മീഷൻ 1250 രൂപ പിഴ ഈടാക്കുകയും ചെയ്തു.
അന്ധവിശ്വാസവും ഭക്തിയും മൂത്ത് കാണിക്കപ്പെട്ടി9a യിൽ പണം കൊണ്ടിട്ടാൽ അനുഗ്രഹം കിട്ടും എന്ന് വിശ്വസിക്കുന്നവരുടെ പണം പോകുന്ന വഴി കണ്ടോ?
10 കള്ള പ്രമാണം
പ്രമാണം പോലീസിന്റെ കസ്റ്റഡിയിൽ ആയതോടെ അത് വ്യാജ രേഖ10a ആണെന്ന് വെളിവാകുകയും, നാട്ടുകാരെയും പോലീസിനേയും കബളിപ്പിച്ച് സർക്കാർ ഭൂമി കൈയ്യേറി ഗുരുമന്ദിരം ഉണ്ടാക്കിയതിനും ഉത്സവങ്ങൾ നടത്തി ശബ്ദ മലിനീകരണവും പണപ്പിരിവും നടത്തിയതിനും പോലീസ് കേസ് FIR No.636/2015 [Section 420 (cheating), 447 (Trespassing), 34 (Unlawful Assembly) and Kerala Land Conservancy Act Section 7] എടുക്കുകയും ചെയ്തു.
ഇത് ഒരു കുടുംബ വകയോ, നാട്ടുകാരുടെ വകയോ?
11 എന്നെ ബ്ലാക്ക് മെയിൽ ചെയ്ത് ഉച്ചഭാഷിണി വയ്ക്കാൻ ശ്രമം
അനധികൃത ഗുരുമന്ദിരത്തിന് പോലീസ് മൈക്ക് അനുമതി നൽകാത്ത അവസ്ഥ ഉണ്ടാവുകയും അതിനെ മറികടക്കാനായി, എനിക്കെതിരെ കള്ള പരാതി നൽകി ബ്ലാക്ക് മെയിൽ ചെയ്തശേഷം മൈക്ക് അനുമതി വാങ്ങാതെ ഉച്ചഭാഷിണി വയ്ക്കാനുള്ള ശ്രമം നടത്തി.
224 (1+8+215) പേർ ഒപ്പിട്ട ആ കള്ള പരാതികൾ11a എനിക്ക് ലഭിച്ചു. അതിൽ മുഖ്യകക്ഷിയായി ഒപ്പിട്ടിരിക്കുന്നത് ആരാണെന്ന് കാണുക. എനിക്കെതിരെ ചമച്ച ആ കള്ള പരാതികൾ രണ്ടും വായിച്ച് നോക്കി ബോധ്യപ്പെട്ടതിന് ശേഷമാണോ നിങ്ങൾ അതിൽ ഒപ്പിട്ടതെന്നും, ആ ലിസ്റ്റിൽ കാണുന്ന ഒപ്പുകൾ നിങ്ങൾ തന്നെ ഇട്ടതാണോ എന്നും പരിശോധിക്കുക. എന്നെ മോശക്കാരനായി ചിത്രീകരിക്കാനായി ആ പരാതിയിൽ വളരെ മോശവും കളവുമായ കാര്യങ്ങൾ എഴുതിയതാണ് ഞാൻ മറച്ചിരിക്കുന്നത്. അതിനെതിരെയും പോലീസ് FIR 239/201511b (IPC Sec. 120B, 500, 34) കേസ് എടുത്തു.
നിയമവിരുദ്ധമായി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനെതിരെ മാത്രമാണ് ഞാൻ പ്രതികരിച്ചത്, അത് തെറ്റേ അല്ല. തെറ്റ് ചെയ്യാത്തവരെ ദ്രോഹിക്കാൻ ആർക്കും അവകാശമില്ല.
12 ഊര് വിലക്ക്
1994 ലാണ് ഞാൻ ഇവിടെ വന്നത്, എന്റെ വീട്ടിൽ എല്ലാവരും വളരെ സ്വാതന്ത്ര്യത്തോടെ വരുകയും സ്നേഹത്തോടെ സഹകരിക്കുകയും ചെയ്തിരുന്നു. സൗജന്യ കായിക പരിശീലനം, ചിത്രകലാ പരിശീലനം, കമ്പ്യൂട്ടർ പരിശീലനം എന്നിവയൊക്കെ നൽകിയത് വളരെയേറെ പേർക്ക് പ്രയോജനപ്പെടുകയും ചെയ്തു, കമ്പ്യൂട്ടറും ഇന്റർനെറ്റും അത്ര പ്രചാരമില്ലാതിരുന്ന കാലമായിരുന്നതിനാൽ അവ ഉപയോഗിക്കാൻ AxsWorld, NFB എന്നിവയുടെ പ്രവർത്തകർ എന്റെ വീട്ടിൽ വന്നിരുന്നു.
അപ്രതീക്ഷിതമായി ഗുരുമന്ദിരത്തിൽ ആരംഭിച്ച നിയമവിരുദ്ധ ശബ്ദമലിനീകരണത്തിനെതിരെ പ്രതികരിച്ചതോടെ, അതുവരെ നല്ലവനായിരുന്ന എന്നെ മോശക്കാരനായി ചിത്രീകരിക്കാനും, ബന്ധുമിത്രാദികളുൾപ്പെടെ ആരും എന്റെ വീട്ടിൽ വരാതെയാക്കാനും, ഊര് വിലക്ക് കൽപ്പിച്ച് ഒറ്റപ്പെടുത്താനും, എന്നോട് സഹകരിക്കുന്നവരെ രഹസ്യമായി മോശമായി ചിത്രീകരിക്കാനും ഒക്കെ ഗൂഡശ്രമങ്ങൾ നടത്തുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
അതിനാൽ എന്നോട് സ്നേഹമുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കാൻ ക്ഷണിക്കുകയോ ഞാൻ പങ്കെടുക്കുകയോ ചെയ്താൽ എന്നോടൊപ്പം അവരെയും മോശക്കാരാക്കി രഹസ്യ ദുഷ് പ്രചരണം നടത്തുമെന്നതിനാൽ, അവരോടുള്ള സ്നേഹവും അവരുടെ സാമൂഹ്യസുരക്ഷയും കണക്കിലെടുത്ത് ഞാൻ ആ ചടങ്ങുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്.
13 അവസാനത്തെ ഉത്സവം
2015 ൽ എന്തായാലും ഉത്സവം നടത്തും എന്ന വാശിയോടെ വളരെ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയും വലിയ സ്റ്റേജും പൂപന്തലും പത്രത്തിൽ വാർത്തയും ഒക്കെ നൽകിയെങ്കിലും മൈക്ക് ഓർഡർ കിട്ടിയില്ല. തുമ്പ SI അപേക്ഷ വാങ്ങിയെങ്കിലും ശംഖുമുഖം ACP അനുമതി നൽകാതെ എന്നെ ഫോണിൽ വിളിക്കുകയും തുമ്പ SI, അറിവില്ലാതെ അപേക്ഷ വാങ്ങിയതാണ് ഞാൻ അനുമതി നൽകിയിട്ടില്ല എന്ന് പറയുകയും ചെയ്തു. തുടർന്ന് ഞാൻ NOC നൽകുകയാണെങ്കിൽ അനുമതി നൽകാമെന്ന് ACP യുടെ ഓഫീസിൽ നിന്ന് പറഞ്ഞു എന്നും പറഞ്ഞ് എന്റെ വീട്ടിൽ വന്ന് എന്നെ അനാവശ്യമായി നിർബ്ബന്ധിക്കുകയും ഞാൻ അതിന് വഴങ്ങാതിരിക്കുകയും ചെയ്തു. തുടർന്ന് കൈരളി നഗർ റസിഡന്റ്സ് അസ്സോസിയേഷൻ, വിവിധ രാഷ്ട്രീയ പാർട്ടിക്കാർ എന്നിവരും എന്നെ നിർബ്ബന്ധിക്കുകയും ചെയ്തു, അതിനൊന്നും വഴങ്ങാത്തതിനാൽ BJP യും Congress ഉം കൂട്ടുചേർന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയായ ശ്രീ. രമേശ് ചെന്നിത്തലയെ പോയി കാണുകയും, അദ്ദേഹം ACP യെ വിളിച്ച് അന്വേഷിച്ച ശേഷം അനുമതി നിഷേധിക്കുകയും ചെയ്തു. അങ്ങനെ അവസാന ശ്രമവും പരാജയപ്പെട്ട് ഉത്സവം പൊളിഞ്ഞു.
അതിന്റെ പ്രതികാരമായി രാത്രി എന്റെ വീട്ടിൽ അതിക്രമിച്ച് കയറി കാറിന്റെ കാറ്റഴിച്ച് വിടുകയും ബൈക്കിന്റെ ബ്രേക്ക്, സ്പീഡോ കേബിൾ എന്നിവ അഴിച്ചുവയ്ക്കുകയും, പെട്രോൾ ട്യൂബ് പൊട്ടിക്കുകയും ചെയ്തു. അതിനെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് എത്തി സ്റ്റേജ് അഴിച്ചുകൊണ്ട് നിന്ന കുറ്റക്കാരെയെല്ലാം പിടിച്ച് FIR 280/201513a (IPC Sec. 447, 427, 34) CC 621/2017 കേസെടുത്ത് കോടതിയിൽ അയക്കുകയും കോടതി 5000 രൂപ നഷ്ടപരിഹാരം ഈടാക്കി നൽകുകയും ചെയ്തു. അതിന് ശേഷം FIR 636/201513b (IPC Sec. 420, 447, 34 and Kerala Land Conservancy Act) RC 132/2021, Cr. MP 1721/2023 കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
14 2022 ലെ അത്തപ്പൂക്കളം
2022 ൽ CPM ന്റെ പിൻബലത്തോടെ ഓണത്തിന് അത്തപ്പൂവിന്റെ മറവിൽ നിയമവിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദ മലിനീകരണം നടത്താൻ ഗൂഢ ശ്രമം നടത്തി, അതിനായി 2 തവണ SI. Inzamam.M എന്റെ വീട്ടിന് മുന്നിൽ വന്ന് അവർക്ക് ACP അനുമതി നൽകിയിട്ടുണ്ട് എന്ന് പറഞ്ഞു, എന്നാൽ ആയത് കളവായിരുന്നു എന്ന് വെളിവാകുകയും അതിനെതിരെ പരാതി നൽകുകയും ചെയ്തു. അങ്ങനെ 2023 ൽ ഓണത്തിന് ഗുരുമന്ദിരത്തിന്റെ സമീപത്ത് നിന്ന് അത്തപ്പൂ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി.

കോരാളംകുഴി മുരുകൻ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്ക് വേണ്ടി 4.2.2023 ന് രാത്രി ഗുരുമന്ദിരം സമിതി അംഗങ്ങൾ ഉൾപ്പെട്ട സംഘം KSEB Post കളിൽ ഉലട്ടി ഇലകൾ കെട്ടി അലങ്കരിച്ചതിനോടൊപ്പം ഗുരുമന്ദിര പരിസരത്ത് വച്ചിരുന്ന കോളാമ്പി14a മര്യാദയില്ലാതെ എന്റെ വീടിനടുത്തുള്ള KSEB Post ൽ കെട്ടിവച്ചത് KSEB AE, ജീവനക്കാരനുമായി വന്ന് ഇളക്കി കൊണ്ടുപോകുന്നതിന്14b അനാവശ്യമായി ബുദ്ധിമുട്ടുകയും AE പോലീസിൽ പരാതി നൽകുകയും ചെയ്തു.
15 ശബ് ദ മലിനീകരണം
സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച ഗുരുമന്ദിര പരിസരം15a ശബ്ദ മലിനീകരണവും ലഹരിവസ്തുക്കളും ആയി ബന്ധപ്പെട്ടവരുടെ താവളമായി മാറിയിരിക്കുന്നു, ചുറ്റുപാടും താമസിക്കുന്നവർ പ്രതികരിക്കാത്തതാണ് കാരണം.
16 മനുഷ്യാവകാശ ലംഘനം
സ്വഭവനങ്ങളിൽ സ്വൈര്യമായി ജീവിക്കാനുള്ള മനുഷ്യാവകാശം ലംഘിച്ച് പൊതുജനങ്ങളെ ദ്രോഹിക്കാൻ ഭരണഘടന പ്രകാരം ആർക്കും അവകാശമില്ല.
ശബ്ദ മലിനീകരണം, ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങളെയും ബാധിക്കുന്നു.
17 ആരോഗ്യത്തിന് ഹാനികരം
ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതിനാൽ ബഹു. സുപ്രീം കോടതിയും, ഹൈ കോടതിയും ശബ്ദ മലിനീകരണത്തിനെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവുകൾ കാണുക17a
നിങ്ങൾ പോലുമറിയാതെ പല രോഗങ്ങൾക്കും ശബ്ദ മലിനീകരണം കാരണമാകുന്നു.
(a) ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ ബുക്ക് ലെറ്റ് "SOUND & NOISE" Page-22, 23, 24 വായിക്കുക17b
(b) അമിത ശബ്ദം ബിപി യും ഷുഗറും കൂട്ടും17c
18 നിശബ് ദ മേഖല
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദ മേഖലയിൽ ആകുന്നു എന്ന് പറയുന്ന സർക്കാർ നോട്ടിഫിക്കേഷൻ18a

നിശബ്ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ പകൽ 50 dB, രാത്രി 40 dB എന്ന ശബ്ദ പരിധി ലംഘിക്കാൻ പാടില്ല എന്ന് ബഹു. സുപ്രീം കോടതി വിധി Noise Pollution (Regulation and Control) Rules, 2000 ൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

ഏകദേശ ഡെസിബെൽ നില
സാധാരണ സംസാരം: 30-40 dB
ഉച്ചത്തിലുള്ള സംസാരം: 50 dB
കാറുകളുടെ സാധാരണ ഹോൺ: 70 dB
വെടി പൊട്ടുന്ന ശബ്ദം: 130 dB
19 നടപടി
ശബ്ദ മലിനീകരണ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ Pollution Control Board ഉത്തരവ്19a പുറപ്പെടുവിച്ചിട്ടുണ്ട്.
ശബ്ദ മലിനീകരണ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ അധികാരികളെ നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവ്19bപുറപ്പെടുവിച്ചിട്ടുണ്ട്.
20 പോലീസിൽ പരാതി നൽകുക
ശബ്ദ മലിനീകരണത്തിനെതിരെ പരാതി നൽകുന്ന വ്യക്തിയുടെ വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസിന്റെ ഫോൺ: 112 ൽ പരാതി നൽകുക.
21 തെറ്റ് തിരുത്തി പാപമോചനം നേടാൻ അവസരം
ഇത് പൊളിച്ച് മാറ്റാൻ ബഹു. കേരള ഹൈകോടതി WP(C) No.34919/2016 ഉത്തരവ്21a നിലവിലുണ്ട്.
ഇത് അടച്ച് പൂട്ടാൻ ബഹു. കേരള ഹൈകോടതി WP(C) No. 792/2022 ഉത്തരവ്21b നിലവിലുണ്ട്.
22 വീണ്ടും തുമ്പ പോലീസ് കേസ് എടുത്തു
3.9.2025, 11:14 pm ന് ഗുരുമന്ദിരം സമിതി അംഗം ഷമ്മി s/o പ്രഭ, എന്റെ വീടിന്റെ കോമ്പൗണ്ടിൽ അനുവാദമില്ലാതെ അതിക്രമിച്ച് കടന്ന് നല്ല ഉറക്കത്തിലായിരുന്ന എന്നെ, സംസാരിക്കാനാണെന്ന് പറഞ്ഞ് വാതിലിൽ മുട്ടി വിളിച്ച് ഏറെ സമയം അനാവശ്യങ്ങളും, അസഭ്യങ്ങളും പറയുകയും, കൊല്ലുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ 7.9.2025 ന് പോലീസിൽ പരാതി സമർപ്പിച്ചു. 12.9.2025 ന് FIR 1127/202522a (BNS Sec. 329 (3), 296, 351) കേസെടുത്തു. 26.9.2025 ന് അറസ്റ്റ് ചെയ്തു. No. CC 893/2025 ആയി JFMC-5 ൽ കേസ് നടക്കുന്നു. ഗുരുമന്ദിരം സമിതി അംഗങ്ങൾക്കെതിരെ പോലീസ് എടുത്ത 6 കേസുകളിൽ 5 ലും പ്രതിയാണ് ഷമ്മി.

FIR Registered by Thumba Police
1) FIR 72/2007 (IPC Sec. 452, 324, 506(ii), r/w 34) CC 753/2007
2) FIR 698/2011 (IPC Sec. 77(b) r/w 121)
3) FIR 239/2015 (IPC Sec. 120B, 500, 34)
4) FIR 280/2015 (IPC Sec. 447, 427, 34) CC 621/2017
5) FIR 636/2015 (IPC Sec. 420, 447, 34 and Kerala Land Conservancy Act) RC 132/2021, Cr. MP 1721/2023
6) FIR 1127/2025 (BNS Sec. 329(3), 296, 351
ഇതിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക
Feedback




  ::  All Rights Reserved  ::  Design: Subhash